Tuesday 4 August 2009

1975-ലെ ഭൂനിയമം നല്‍കിയതെന്ത്..? കെ.കെ.സുരേന്ദ്രന്‍.


ഒരു നിയമം വിലയിരുത്തുമ്പോള്‍ അതുകൊണ്ടുണ്ടായ നേട്ടം ഭൗതീകാര്‍ഥത്തില്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ശരിയല്ല.ആ നിയമം, നൈതീകമായി ന്യായശസ്ത്രതലത്തില്‍ സമൂഹത്തിന്‌
എന്താണു നല്‍കുന്നത് ,ആത്യന്തികമായി മാനവിക മൂല്യവ്യവസ്ഥ്ക്ക് എന്തു സംഭാനയാണ്‌ നല്‍കുന്നത് എന്നതൊക്കെ പരമപ്രധാനമായ കാര്യങ്ങളാണ്‌.അങ്ങനെ നോക്കുമ്പോള്‍- 1975-ലെ
ഭൂനിയമം നല്‍ക്കിയ സംഭാവന മഹത്തരമാണന്നു പറയാം.കേരളത്തിലെ ആദിവാസികളുടെ ഭൂ ഉടമസ്ഥതക്കുള്ള അവകാശം സര്‍വ്വ് രാലും അംഗീകരിക്കപ്പെട്ടത് ഈ നിയമത്തിന്റെ മൂല്യവത്തായ്
ഒരു ഗുണഫലമാണ്‌.ആദിവാസികളുടെ ഭൂമി അവരുടെ ജീവിതത്തേയും സംസ്കാരത്തേയും,സം രക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിഭവമാണന്നുള്ള തിരിച്ചറിവുണ്ടായി.കച്ചവടം ,ഊഹകച്ചവടം
തുടങ്ങി കാക്കതൊള്ളായിരം കൊള്ളകൊടുക്കുകളില്‍ നിന്നും ഈ ഭൂമിയെ മാറ്റിനിര്‍ത്തണമെന്ന തോന്നലുണ്ടായി.തട്ടിപ്പിലൂടെയും അല്ലാതെയും ആദിവാസികളുടെ ഭൂമി നഷ്ടപെട്ടിണ്ടുണ്ടങ്കില്‍
അത് തിരിച്ചെടുത്തു നല്‍കണമെന്നും,ആദിവാസികളല്ലാത്തവ്ര്‍ ആദിവാസിഭൂമി കൈവശപ്പെടുത്തരുതെന്നും അങ്ങനെ കൈവശപ്പെടുത്തിയവര്‍ക്ക് ആധാരം ചെയ്തുകൊടുക്കെരുതെന്നും
നികുതി സ്വീകരിക്കരുതെന്നും അതവര്‍ക് തിരിച്ചുകൊടുക്കേണ്ടത് ഒരു പരിഷ്ക്രിത ജനാധിപത്യ ഗവണ്‍മ്മെന്റിന്റെ കടമയാണന്നുമുള്ള പ്രത്യശാസ്ത്രാവബോധം കേരളത്തില്‍ ബീജാവാപം ചെയ്തത്
ഈ നിയമത്തിലൂടെയാണ്‌.കേവലമൊരു ഭൂമിവീണ്ടെടൂക്കല്‍ കൈമാറ്റ നിയന്ത്രണ നിയമമെന്നതിലുപരി,നീതി ശാസ്ത്രത്തിന്റെ ദിശാനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞ അപൂവ്വ നിയമത്തെയാണ്‌
അനവധാനതയോടെ യുള്ളോരു നിയമ വ്യാഖ്യാനത്തിലൂടെ കേരളാ ഹൈകോടതിയുടെ എതിര്‍പ്പിനെ മറികടന്ന് സുപ്രീംകോടതി കുഴിച്ചു മൂടാന്‍ തീരുമാനിച്ചത്.

ആദിവാസി ഭൂമി അന്യാധിനപ്പെട്ടതെങ്ങ്നെ..? കെ.കെ.സുരേന്ദ്രന്‍.

കെ.കെ.സുരേന്ദ്രന്‍.
ആദിവാസി ഭൂമിയുമായി ബന്ധപെട്ട ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാല്‍ നൂറ്റാണ്ടിലേറെ കാലം പഴക്കമുണ്ട്.വയനാട്ടില്‍ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് മൂന്നു വിഭാഗങ്ങളെങ്കിലും ആദിവാസികള്‍ക്കിടയിലുണ്ട്.കിടക്കുന്ന വീടും മുറ്റവുമല്ലാതെ ഒരു തുണ്ടു ഭൂമിസ്വന്തമായില്ലാത്തവര്‍.നാമമാത്രമായ ക്രിഷിഭൂമി കൈയിലുള്ളവര്‍,ഉണ്ടായിരുന്നഭൂമി അന്യാധീനപ്പെട്ടവര്‍.
അന്യാധിനപ്പെട്ട ഭൂമിയില്‍ മുഖ്യ പങ്കും ,കുറിച്യ-കുറുമ വിഭാഗങ്ങളുടേയും മറ്റ് ആദിവാസി വിഭാഗങ്ങളുടേയുമാണ്‌.കാട്ടുനായ്ക്കര്‍,തേന്‍ കുറുമര്‍ എന്നിവര്‍,വയനാട്ടില്‍ കാടിനെ ആശ്രയിച്ചു
കഴിഞ്ഞിരുന്നവരാണ്‌.കാടിനകത്തെ കുടിപാര്‍പ്പുകളില്‍ വന്യജീവികളെപോലെ കാടിനൊരു കോട്ടവും വരുത്താതെ കഴിഞ്ഞു പോന്നു.ഇത്തരം വിഭാഗങ്ങള്‍ വനത്തിനകത്ത് വേറേയുമുണ്ട്.
മണ്‍പാത്ര നിര്‍മ്മാണം ,മുള കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മ്മാണം ,എന്നിവയൊക്കെ ചെയ്യുന്ന ഊരാളിമാരെ പോലുള്ളവരുമുണ്ട്.ജൈനരുടേയും,പിന്നീട് ബ്രിട്ടീഷ് കാരുടേയും ആഗമനാന്തരം
വയനാട്ടിലും മറ്റുപ്രദേശങ്ങളിലും കവാത്തു കാരായി മാറി(കാപ്പി,തേയില എന്നിവയുടെ വര്‍ഷാന്ത കമ്പുവെട്ടല്‍)ഇവര്‍ക്കും സ്വന്തമായി അധികഭൂമിയുള്ളതായി അറിയില്ല.പണിയരേയും,
അടിയരേയും പോലെ കാര്‍ഷിക മേഖലയിലെ അടിമവേലക്കാരും ഭക്ഷണം പെറുക്കി തീനികളുമായിരുന്നു.അവരില്‍ ഭൂരിപക്ഷത്തിനും ഭൂമിയില്ലായിരുന്നു.കുറേപേര്‍ക്ക് ക്രിഷിഭൂമിയുണ്ടായിരുന്നു.
അതൊക്കെ പൂര്‍ണ്ണമായി അന്യാധീനപ്പെട്ടു.അതിലുപരി പണിയ-അടിയ വിഭാഗങ്ങളുടെ കുടിപാര്‍പ്പുകേന്ദ്രങ്ങള്‍ക്കടുത്തായി ശ്മശാനഭൂമിയുമുണ്ടായിരുന്നു.കാളികൂളികളും ആത്മാക്കളും വിളയാടിയിരുന്ന
(ആത്മാവ്-പേ എന്നീ വിശ്വാസം പുലര്‍ത്തിയിരുന്നവരും ധാരാളം മിത്തുകളും,സ്ങ്ക്ല്പങ്ങളുമുള്ളവരാണ്).വിശുദ്ധ വനങ്ങളെന്നു വിളിക്കാവുന്ന പരിസ്ഥിതി സന്തുലിത കേന്ദ്രങ്ങളായിരുന്നു.
ശവസ്ംസ്കാരത്തിനല്ലാതെ ആ പറമ്പുകളില്‍ പോയിരുന്നില്ല.കുടിയേറ്റക്കാര്‍ ഈ ചുടലപറമ്പില്‍ കയറി കപ്പ നടുകമാത്രമല്ല,കള്ളപ്പട്ടയങ്ങളുണ്ടാക്കുകയും ചെയ്തു.അന്യാധീന പ്പെട്ട ആദിവാസി
ഭൂമിയുടെ നാള്‍ വഴി യിലെ ഒരു പേരേട് ഇതാണന്നുപറയാം.
ഇനി കുറുമ-കുറിച്യ രുടെയും സമാനജാതികളായ മറ്റുള്ളവരുടേയും കഥ.ക്രിഷി,കന്നുകാലിവളര്‍ത്ത്ല്‍ ,വിശേഷാവസരത്തിലും മറ്റുമായിചെറിയ,ചെറിയ നായാട്ടുകള്‍ എന്നിവ ഇവരുടെ
പ്രത്യേകതയാണ്‌.കോളനിയോട് ചേര്‍ന്ന് ഫലവ്രിക്ഷങ്ങള്‍ നില്‍ക്കുന്ന കുറച്ച് പുറയിടങ്ങള്‍(കാരണവരുടെ പേരിലുളള കൂട്ടു പട്ടയങ്ങളായിരിക്കും)കന്നുകാലി മേയ്ക്കാന്‍ പറ്റുന്ന പുല്‍മേടുകള്‍
ശ്മശാനം,നെല്ലും ചാമയും വിതക്കാന്‍ പറ്റുന്നവയല്‍ ഇതൊക്കെ കുടിയേറ്റത്തിനു മുമ്പ് കുറുമരും,കുറിച്യരും സ്വന്തമാക്കിയിരുന്നു.പാട്ടത്തിനും,പങ്കിനുമെടുത്തും പുകയിലയും വാറ്റുചാരായവും
കൊടുത്ത് നൂറു പറ്റെഴുതി പറ്റിച്ച് കുടിയേറ്റക്കാരത് സ്വന്തമാക്കി.