Sunday 26 July 2009

ഭൂപരിഷ്ക്കരണം നടന്ന നാട്ടിലെ-ഭൂസമരം

ഭൂപരിഷ്ക്കരണം നടന്ന നാട്ടിലെ-ഭൂസമരം
എന്തുകൊണ്ടാണ്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്ക്കരണങ്ങളില്‍ ദലിത്-ആദിവാസി ജനസമൂഹങ്ങള്‍ അവഗണിക്കപ്പെട്ടത്?
ക്രിഷിഭൂമി കര്‍ഷകന്-എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ സമരചരിത്രത്തില്‍ കടന്ന കമ്മ്യുണിസ്റ്റുപാര്‍ട്ടി ,അധികാരത്തില്‍ വന്നപ്പോള്‍ ഭൂബന്ധങ്ങളില്‍ സമൂലമായി അഴിച്ചുപണിനടത്തി.1970-ജനുവരി01-ന്‌,ജന്മിത്വം അവസാനിച്ചതായി പ്രഖ്യാപിച്ചു.അതായത് ജ്ന്മിയും കുടിയാനുമായുള്ള നേരിട്ടുള്ള ബന്ധം അവസാനിക്കുകയും ലാന്റ് ടൈബൂണല്‍ വരുകയും ചെയ്തു.അങ്ങനെ 25 ലക്ഷം കുടിയാന്മാര്‍ക്ക്,കുടിയായ്മാവകാശം കിട്ടി.കുടിയാന്മാര്‍ മാത്രമായിരുന്നില്ല,ഭൂമിയുമായി ബന്ധപ്പെട്ടിരുന്നവര്‍.കാര്‍ഷിക-കാര്‍ഷികേതര-കൂലിതോഴിലാളികളായ വലിയൊരു സം ഖ്യ കുടിപാര്‍പ്പുകാരുമുണ്ടായിരുന്നു.ഇതില്‍ എല്ലാജാതി/സമുദായങ്ങളുമുണ്ടായിരുന്നെങ്കിലും ബഹുഭൂരിപക്ഷം ദലിതരായിരുന്നു.1964-ഏപ്രില്‍01-മുതല്‍ പുതിയ കുടികിടപ്പ് അസാധുവാകുമെന്ന്,74-)ം വകുപ്പുവ്യവസ്ഥചെയ്തതിനാല്‍,കുടിപാര്‍പ്പുകാരയ ഇവരെ കര്‍ഷകരെന്ന നിര്‍വചനത്തില്‍ നിന്ന് ബഹിഷ്ക്കരിക്കുകയായിരുന്നു.
1976-വരെ 5ലക്ഷം കുടും ബങ്ങളെകുടിയിരുത്തിയത് ഇപ്രകാരമാണ്:പഞ്ചായത്തില്‍ 10-സെന്റ്,മുനിസിപാലിറ്റിയില്‍05-സെന്റ്,മേജര്‍ മുനിസിപാലിറ്റിയും ,സിറ്റിയിലും 03-സെന്റ്.പിന്നീട് മിച്ചം വന്നവരെ,ആദ്യം ഹരിജന്‍ കോളണികളിലും ,പിന്നീട് ലക്ഷം ​വീട് കോളനികളിലുമായി വിന്യസിച്ചു.വീണ്ടും വന്‍മിച്ചങ്ങളുണ്ടായി അവരാണു തോട്/റോഡ്/റെയില്‍വേ പുറമ്പോക്കില്‍,വികസനത്തിന്റെ പേരില്‍ ഏതുനിമിഷവും ആട്ടിയിറക്കപ്പെടാവുന്നര്‍.
ആധുനിക മുതലാളിത്തം ഭൂമിയാണു വന്‍ മൂലധനമായി കാണുന്നത്.ഭരണകൂട ഒത്താശയോടെ വമ്പന്മാര്‍ കരഭൂമിയും ,ക്രിഷിഭൂമിയും തന്ത്രത്തില്‍ കൈക്കലാക്കുമ്പോള്‍ ,കാര്‍ഷികവ്രിത്തി ജീവതമാര്‍ഗ്ഗമായവരും ,കിടപ്പാടമില്ലാത്തവരും വഴിയാധാരം .
ഭൂപരിഷകരണത്തില്‍ നിന്ന് നാണ്യവിള തോട്ടങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുക വഴി,ചില കൈകളില്‍ ഇന്നും സുരക്ഷിതമായതിന്റെ ചരിത്രം കൂടിയറിയണം .'1824-നാണ്‌ യൂറോപ്പ്യന്മാര്‍ക്ക് തോട്ടങ്ങള്‍ സ്ഥാപിക്കുവാനുള്ള വനഭൂമി പതിച്ചു നല്കിതുടങ്ങിയത്.1864-ല്‍ നടന്ന പാട്ടം പ്രഖ്യാപനം ഭൂമിയെ സ്വതന്ത്രമായി ക്രയവിക്രയം ചെയ്യാവുന്ന ചരക്കാക്കി മാറ്റി.ഇതാണു വന്‍കിട തോട്ടങ്ങളുടെ ആവിര്‍ഭാവം .സായിപ്പിനൊപ്പം ,തദ്ദേശിയരും തോട്ടം വ്യവസയത്തില്‍ കടന്നുവന്നു.സ്വാതന്ത്രാനന്തരം ,സ്വകാര്യ വ്യക്തികളുടേയും സര്‍ക്കാരിന്റെയും കൈവശമായി.മാത്രമല്ല,റെബര്‍ ബോര്‍ഡ്,കോഫീ ബോര്‍ഡ് രൂപീകരണത്തോടെ ചെറുകിട തോട്ടങ്ങളേയും പ്രോത്സാഹിപ്പിച്ചു.ഫലത്തില്‍ തോട്ടം വ്യവയായം ,കാര്‍ഷികഭൂമിയുടെ 65% ശതമാനമായി.ഭഷ്യോല്പാദനം ഗണ്യയായി കുറഞ്ഞു.ചില സമുദായങ്ങളില്‍ മാത്രം ഭൂമി കേന്ദ്രീകരിച്ചു.1959-ല്‍ കണക്കാക്കിയിരുന്നത്,7,20,000.ഏക്കര്‍ മിച്ചഭൂമി ലഭിക്കുമെന്നായിരുന്നു.1991-ലെ കണക്ക് ഏറ്റെടുത്തത്,93,178. വിതരണം ചെയ്യാനായത്,64,237.ഇതിനര്‍ഥം ഭൂപരിഷ്ക്കരണം തുടങ്ങിയപ്പോള്‍ ഭൂരഹിതരായിരുന്നവര്‍ ,ഇന്നും ഭൂരഹിതരായി തുടരുന്നു.
നമ്മള്‍ തിരിച്ചറിയേണ്ടുന്ന പാഠം 'കേരളത്തില്‍ നടന്ന സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളോക്കെ 'ഭൂമിയിലുള്ള അവകാശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നില്ല.മറിച്ച് സാമൂഹ്യ ബന്ധങ്ങളെ മാറ്റിതീര്‍ക്കുവാനായിരുന്നു.വിദ്ധ്യാഭ്യാസം നേടിയെടുക്കുവാനായിരുന്നു.സാമ്പ്രദായിക തൊഴിലിടങ്ങളെ ഭേദിച്ച്,കൈവേലക്കാരും ,നിര്‍മ്മാണതൊഴിലാളികളും ചെറുകിട കര്‍ഷകരുമുണ്ടായി.ഈ അവസ്ഥ ഉള്‍കൊള്ളാതെ,കമ്മ്യുണിസ്റ്റു പാര്‍ട്ടി,കര്‍ഷകതൊഴിലാളിയെന്ന ഏകത്തില്‍ ഊന്നുകയും ,മിച്ചഭൂമി,കൂലികൂടുതല്‍,ജോലിസമയം കുറയ്ക്കല്‍.കര്‍ഷകതൊഴിലാളി പെന്‍ഷന്‍,എന്നീ മുദ്രാവാക്യത്തില്‍ കുടും ങ്ങുകയും ചെയ്തു.പരിമിതമായ ഈ അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ ഒട്ടേറെ രക്തം ചീന്തേണ്ടിവന്നു.അറുപതുകളില്‍ സവര്‍ണ്ണ ക്രൈസ്തവ-നായര്‍ കൂട്ടുകെട്ട് കേരളാകോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി രൂപികരിച്ച്,ദലിതു കള്‍ക്കുനേരേ എണ്ണമറ്റ ആക്രമണങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്കാനുള്ള നിയമം രാഷ്ട്രീയക്കാര്‍ അട്ടിമറിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്.
കേരളത്തെ സം ബന്ധിച്ചടത്തോളം ഭൂപരിഷകരണം പൂര്‍ത്തിയാക്കേണ്ടത് ഭൂമിയുള്‍പ്പെടെയുള്ള മിഴുവന്‍ സാമ്പത്തികോദ്പദനത്തിലുമൂന്നിയാണ്‌.മുത്തങ്ങ മുതല്‍ ചെങ്ങറവരെ ഈ പാഠമാണ്‍ മുന്നോട്ടുവെക്കുന്നത്.